നമ്മുടെ കഥാപാത്രം സൂസൻ തോമസ് പഠിക്കാൻ വലിയ കഴിവൊന്നുമില്ലായിരുന്നു എങ്കിലും എങ്ങനെയൊക്കെയോ നഴ്സിങ് പഠിച്ചു പാസ്സായി. സൂസൻ എന്ന് നാട്ടിൽ പറഞ്ഞാൽ ആരും അറിയാൻ വഴിയില്ല. കാരണം അവർക്ക് അവൾ ടിക്ടോക് സുമായാണ്. സിനിമയിലെ ഡയലോഗുകൾ ചാരുതയോടെ പറയാനുള്ള കഴിവ് അത് സമ്മതിച്ചേ പറ്റൂ. അഭിനയത്തിൽ അവൾ പുലിതന്നെ അങ്ങിനെ വീണ പേരാണ് ടിക്‌റ്റോക് സുമ. അവൾ നഴ്സിംഗ് ജോലി തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള വീഡിയോ വൈറലാണ്. ആലപ്പുഴക്കാരിയായ അവൾ എല്ലാ പരീക്ഷയും വിജയിച്ചതിന്റെ രഹസ്യവും അവൾ ഒരു വിഡിയോയിൽ പറയുന്നുണ്ട്. ആദ്യം അവൾ നടന്ന് പാന്ഥൻ കുര്യച്ചന്റെ കുരിശടിയിൽ പോയി പ്രാർത്ഥിക്കും പിന്നെ തത്തംപള്ളി പള്ളിയിലെ മിഖായേൽ മാലാഖയോട് പറയും പിന്നെ നേരെ ആലിൻചുവട്ടിൽ എത്തി അവിടെ വിളക്കുവെച്ചിരിക്കുന്ന മൂർത്തിയോട് അപേക്ഷിക്കും. പിന്നെ ആ ജംഗ്ഷനിൽനിന്നും ലെഫ്റ്റ് അടിക്കും കിടങ്ങാംപറമ്പ് റോഡിലെ മോസ്‌ക് അവിടെയാണ് അവിടെയും അപേക്ഷ വെച്ചശേഷം അവൾ നേരെ കിടങ്ങാംപറമ്പ് ദേവി ക്ഷേത്രത്തിൽ എത്തി ആരുംകാണാതെ പ്രാർത്ഥിച്ചു മടങ്ങും ഇത്രയും ചെയ്താൽ അവൾക്ക് ജയിക്കുമെന്ന് ഉറപ്പാണ്.
വീട്ടുകാർ സുമയെ അല്ല സൂസനെ നഴ്സിംഗ് പഠിപ്പിച്ചതിന്റെ പിന്നിലെ ആഗ്രഹം ലണ്ടനിൽ പോയി നന്നായി സമ്പാദിച്ചു നല്ലജീവിതം കെട്ടിപ്പെടുക്കുക എന്നത് തന്നെയായിരുന്നു. അവൾ അങ്ങിനെ IELTS പഠനം തുടങ്ങി. പഠനം തുടങ്ങിയത് മേൽപ്പറഞ്ഞ ദൈവങ്ങളോട് അനുവാദം വാങ്ങിയത് അഥവാ നന്നായി പറഞ്ഞു തുടങ്ങാനായത് അവൾക്ക് അസാമാന്യമായ കരുത്ത് പകർന്നു നൽകി. വീട്ടിൽ എത്തിയാലും അവൾ കൂടെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് പറഞ്ഞു കൊടുക്കലും പ്രാക്റ്റീസും ഉപദേശവും ക്ലാസും തുടർന്നുപോന്നു. അവളുടെ കൂടെ പഠിച്ച അല്ലെങ്കിൽ അവൾ പ്രാക്ടീസ് കൊടുത്ത 4 കുട്ടികൾക്കും IELTS ആദ്യത്തെ തവണ തന്നെ കിട്ടിയത് നാട്ടിൽ വാർത്തയായി അവൾ പിന്നേം താരമായി തിളങ്ങി.
അങ്ങിനെ അവസാനം സുമയ്ക്ക് IELTS പരീക്ഷയ്ക്ക് തീയതി കിട്ടി. ഇനി മുന്നിലെ കടമ്പ കുര്യച്ചൻ, മിഖായേൽ മാലാഖ, ആലിൻചുവട്, മോസ്‌ക്, കിടങ്ങാംപറമ്പ് അമ്പലം ഇവ പൂർത്തിയാക്കുന്നതാണ്. കാർക്കശ്യകാരനായ അച്ഛനോട് പറഞ്ഞാൽ തല്ല് ഉറപ്പാണ്. ചിലപ്പോൾ പരീക്ഷ പോലും വേണ്ടന്ന് വയ്‌ക്കും. ആദ്യം അമ്മയെ കുര്യച്ചന്റെ പള്ളിയിലും തത്തപ്പള്ളിയിലും വിട്ടു 'അമ്മ അത് കൂടാതെ പള്ളിയിൽ പോയി അച്ചനെ കണ്ട് പ്രാർത്ഥന ഉറപ്പാക്കി പിന്നെ കൂട്ടുകാരി ശ്രീദേവിയെ കണ്ട് ആലിൻചുവട് വിളക്കിട്ട് കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ നേർച്ച നടത്തി മടങ്ങി. പിന്നെ കൂട്ടുകാരൻ ഉസ്മാൻ വഴി മോസ്‌കിലും പ്രാർത്ഥന നടത്തി. സുമയ്ക്ക് ഇതറിഞ്ഞപ്പോൾ മനക്കരുത്ത് വീണ്ടുകിട്ടി അവൾ സന്തോഷത്തോടെ പരീക്ഷക്ക് പോയി അവളുടെ കോൺഫിഡൻസ് കണ്ട് അവൾ വിജയിക്കും എന്ന ഉറപ്പിൽ അച്ഛൻ പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ അമ്മയെ ഫോൺ വിളിച്ചു സന്തോഷം പങ്കിട്ടു. അതും അവൾക്ക് വിശ്വാസം കൂട്ടി.
അങ്ങിനെ അവസാനം റിസൾട്ട് വരുന്ന തീയതി എത്തി റിസൾട്ട് പരിശോദിച്ചു അവളുടെ പേരില്ല അവൾ തകർന്നുപോയി എന്നാലും എന്താവും കാര്യം എന്നാലോചിച്ചുകൊണ്ട് അവൾ വലഞ്ഞു. എത്രയാലോചിച്ചിട്ടും അവൾക്ക് ഉത്തരം കിട്ടിയില്ല. അവളുടെ അനിയൻ കളിക്കാൻ എടുത്ത് പേപ്പറിൽ ഉണ്ടായിരുന്ന റെസിപ്റ്റിൽ നിന്നും ആ സത്യം ലോകം തിരിച്ചറിഞ്ഞു. അമ്പലത്തിലും പള്ളിയിലും മോസ്കിലും നേർച്ച നടത്തിയ റെസിപ്റ്റിൽ "സുമ" എന്നാണ് എഴുതിയിരുന്നത്. അവൾ പരീക്ഷ എഴുതിയതോ "സൂസൻ തോമസ്" എന്ന പേരിലും. അവളുടെ പരാജത്തിന്റെ കാരണം മനസ്സിലാക്കിയ സുമ വീണ്ടും IELTS പുസ്തകം എടുത്ത് പഠനം തുടങ്ങി
No comments:
Post a Comment