വിഷയത്തിന്റെ ആഴമല്ല
വിഷമത്തിന്റെ ആഴമാണ്
ഒന്നാംക്ലാസ്സ്.
കണ്ണീരൊഴുകി കടലുണ്ടായി
ചിരിയോ തിരയായ് മാറി
മനുഷ്യന്
സങ്കടവും സന്തോഷവും വന്നാൽ
അവൻ ഇന്നും
കടല്
കാണാൻ പോകും
ആ കടൽ അവരെ കാറ്റയച്ച് പുൽകും
അവരൊന്നായ് അലിയും
കരിഞ്ഞുണങ്ങി തുടങ്ങിയ പൂങ്കാവനത്തിലേക്ക് നിന്റെ വരവ് ഒരു മഴപോലെയായിരുന്നു.
ഭൂമിമുഴുവൻ നനവിറങ്ങും എന്നു കരുതി കൊതിച്ചപ്പോൾ കുറുക്കന്റെ കല്യാണം പോലെ മഴയും വെയിലുമായി നീ എങ്ങോ മറഞ്ഞു.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.