ഇലയാവണം...
കറിവേപ്പിലയാവണം
സ്വപ്നത്തിൽ പോലും
ശപിക്കപ്പെടാതെ
ഓർമ്മകളെ മുഴുവൻ
ചുട്ടെരിച്ചു മടങ്ങണം...
മണ്ണിൽ അലിയുമ്പോളും
ചിരിച്ചു മടങ്ങണം.....
അറിയാതെ നാവിൽനിന്നും
വീണവാക്കിൽ നീ എന്നെ മറന്നു
നടന്നകന്ന പാദധ്വനി മാത്രം കേട്ടു,
നീ പറയാതെ പോയ വാക്കുകൾ
ഇന്നും എന്റെ നെഞ്ചിൽ വിതുമ്പുന്നു…
കണ്ണീരിന് ഭാഷയില്ല,
കരഞ്ഞു കരഞ്ഞേന്റെ കണ്ണ് കലങ്ങി
നിന്റെ ഒഴിവാക്കലുകൾ
എന്റെ ഹൃദയം തകത്തുകളയുന്നു
നിനക്കുഞാൻ ഒരു വായിച്ചു തീർന്ന ഒരു പുസ്തകം മാത്രം
മറിച്ചു നീ എനിക്കോ ഇന്നും ജീവൻ തുടിക്കുന്ന ഹൃദയം
ഇപ്പോൾ മിണ്ടാതെ നിന്നെ നോക്കുന്ന
എന്റെ കണ്ണുകളിൽ
മാപ്പിന്റെ നിഘണ്ടു ഉണ്ട്…
പറയാൻ നെഞ്ച് വിതുമ്പുന്നു
പറയാതെ കഴിയാനാകില്ല…
“ക്ഷമിക്കണേ” എന്നു പറഞ്ഞിട്ട്
എന്റെ ഹൃദയം തുറന്നു കാട്ടട്ടെ
എന്റെ മാപ്പു നിന്നെ എനിക്ക് തിരികെ നൽകട്ടെ
സ്നേഹത്തിന്റെ തൂവാല വീണ്ടും നിന്നെ പൊതിയട്ടെ
ഒരു വാക്ക് മാത്രം...
മാപ്പ്…
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.