എന്നെ എന്തിനിത്ര
ഭ്രാന്തനായി നീ
പ്രണയിക്കുന്നു
എന്ന ചോദ്യത്തിന്റെ
ഉത്തരമാണ് രസം
"ആ മുഖത്തെ ചിരി കാണാൻ"
എന്നെ എന്തിനിത്ര
ഭ്രാന്തനായി നീ
പ്രണയിക്കുന്നു
എന്ന ചോദ്യത്തിന്റെ
ഉത്തരമാണ് രസം
"ആ മുഖത്തെ ചിരി കാണാൻ"
നിന്നിൽ ഞാൻ നടപ്പാക്കിയ
നിയന്ത്രണങ്ങൾ സ്നേഹത്തിന്റെ
നൂലിലായിരുന്നു കൊരുത്തത്
അത് നീ കണ്ടില്ല.
എരിഞ്ഞടങ്ങാൻ
തുടങ്ങിയ ജീവിതം
തിരിച്ചുപിടിച്ചത്
അവനോടുള്ള
പക കാരണമാണ്
അവന്റെ മുന്നിൽ
വിജയിച്ചു കാണിക്കണം
എന്ന ആഗ്രഹത്തിൽ നിന്നാവാം
ഈ പക വന്നത്.
ഒരുമിച്ചു തുടങ്ങിയ യാത്ര
ഒരാശുപത്രിയിൽ അവസാനിച്ചപ്പോൾ
ഒരാൾ എന്നെന്നേക്കുമായി
ഒറ്റയ്ക്കായി.
എനിക്കുമാത്രമറിയാവുന്ന
വേദനയുടെ കൂമ്പാരത്തിൽ നിന്നാണ്
ഞാൻ അലറിയത്.
പക്ഷേ അത് കണ്ടുനിന്നവർ
എന്നെയൊരു ഭ്രാന്തനായി മുദ്രകുത്തി.
കാർമുകിൽ പുണർന്ന നയനങ്ങളും
കാർവർണ്ണൻ നിറമാർന്ന കർകൂന്തലും
മാൻപേടയെപോലുള്ള ഇമവെട്ടലും
നെറ്റിയെ പകുക്കുന്ന സിന്ദൂരവും
ഒന്നിച്ചിണക്കുന്ന സംസാരവും
മൊഞ്ചുള്ള നീ എന്റെ നെഞ്ചിലാണ്
ഉള്ളിന്റെ ഉള്ളിൽ കുടിയിരിപ്പൂ.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.