അക്ഷരങ്ങൾക്കൊണ്ട്
മായാജാലം കാട്ടുന്ന
കവി
എന്നുമൊരു
സ്വപ്നമായിരുന്നു.
ഒരിക്കൽ കവിയോടൊപ്പം
കുറച്ചു നിമിഷങ്ങൾ
അന്ന്
അദ്ദേഹം സ്വപ്നത്തിന്റ
രൂപക്കൂടുകൾ പൊളിച്ചിറങ്ങി
എന്നെ
ചേർത്തുപിടിച്ചു.
അക്ഷരങ്ങൾക്കൊണ്ട്
മായാജാലം കാട്ടുന്ന
കവി
എന്നുമൊരു
സ്വപ്നമായിരുന്നു.
ഒരിക്കൽ കവിയോടൊപ്പം
കുറച്ചു നിമിഷങ്ങൾ
അന്ന്
അദ്ദേഹം സ്വപ്നത്തിന്റ
രൂപക്കൂടുകൾ പൊളിച്ചിറങ്ങി
എന്നെ
ചേർത്തുപിടിച്ചു.
ആ കുഞ്ഞുങ്ങൾക്ക്
കോടതി
എന്നും മറക്കാത്ത
ഓർമ്മയാണ്
അവിടെവെച്ചാണ്
അമ്മ അച്ഛനെ വേണ്ടെന്നും
അച്ഛൻ അമ്മയെ വേണ്ടെന്നും പറഞ്ഞത്.
തൂവെള്ള പാലിൽ
പൊടിയിട്ടാൽ
നിറം മാറും
മണം മാറും
ചായ ആകും
തുവെള്ള മനസ്സിൽ
ശത്രുതയിട്ടാൽ
പക ഉണരും
വൈരം നിറയും
മൃഗം ആകും.
എന്നെഴുതാൻ പോലും
പേടിയാണ് കാരണം
അവളുടെ കൂടെ
എത്ര കൊടുത്താൽ
അവൾക്കൊരു നല്ല
ജീവിതം കിട്ടും എന്നോർത്ത്
ഭാര്യ ഇന്നൊരു സ്വപ്നം
കണ്ടു ജോലിക്കായി
വിദൂരത്ത് പോയ ഞാൻ
ഒരു പെട്ടിയിൽ മടങ്ങി
വരുന്നു.
ഉറക്കത്തിന്റെ ആലസ്യത്തിൽനിന്നും
കണ്ണും തിരുമ്മി എണീറ്റപ്പോ
അരികത്ത് ഞാൻ
പിന്നെ ഒരൊറ്റ
കരച്ചിലായിരുന്നു.
(അകാലത്തിൽ പിരിഞ്ഞ
കൂട്ടുകാരന് വേണ്ടി)
യാത്രയിലാണ് നാം
ജീവിതയാത്രയിൽ
ഏതോ ഒരു ബിന്ദുവിൽ
നമ്മൾ ഒത്തുചേർന്നു
യാത്രപറയാതെ
നീ എങ്ങോ അകന്നു
നീ പകുത്ത സന്തോഷം
അനിർവചനീയം
വീണ്ടും നിന്നെ കാണാനായ്
ഈ യാത്ര തുടരുന്നു.
കുട്ടികൾ നന്നായ് അണിഞ്ഞൊരുങ്ങി
പുസ്തകം എല്ലാം
എടുത്തൊരുങ്ങി
പേനയും പെൻസിലും ബോക്സിലാക്കി
ഫോണിലോ ജിബികൾ
ചാർജ്ജിലാക്കി
ടീവിയിലെ ചാനൽ
കണ്ടുനോക്കി
ഓൺലൈൻ ക്ലാസ്സിനായി
കാത്തുനിന്നു.
അവൾ നിരത്തിയ
ചോദ്യങ്ങളിൽ
എണ്ണി എണ്ണി കാണിച്ച
കുറവുകളിൽ
കൂട്ടിക്കിഴിച്ച്
അവസാനം
ശൂന്യമായിവന്നപ്പോൾ
ഒരു വാക്കും ഉരിയാടാനാവാതെ
ഉത്തരക്കടലാസിലെ ഞാൻ
വലിയൊരു തെറ്റായി മാറി.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.