ജീവിതം
തന്നവർക്ക്
എന്തു കൊടുത്താണ്
കടം വീട്ടുക.
പ്രണയം കടം കൊടുത്തവൾ
ഇന്നലെയും വിളിച്ചു
മകന്റെ
അഡ്മിഷനുവേണ്ടി
അവൾ ഇങ്ങനെ ഇടയ്ക്കിടയ്ക്ക്
വിളിക്കും
കടം ഞാൻ മറന്നോ എന്നറിയാൻ.
മക്കൾ നഗരത്തിൽ
ഉദ്യോഗസ്ഥ പ്രമുഖരായി
വഴിയേ
അച്ഛൻ ഫ്ലാറ്റിലെ
കാവൽക്കാരനായി
അമ്മയുള്ളതിനാൽ
വേലക്കാരിയെ
ഒഴിവാക്കി
ഒരു വൃദ്ധദിനത്തിൽ
ആരെയുമറിയിക്കാതെ
അവർ
ദേശാടനത്തിനിറങ്ങി.
കിളിയുടെ ആകാശം
മനസ്സുപോലെ
ഇഷ്ടത്തിനനുസരിച്ച്
നിറം മാറും,
ചിലപ്പോൾ ചൂടാകും,
ഉച്ചത്തിൽവഴക്കിടും
ചിലപ്പോൾ തോരാതെ
കരയും.
പത്തൊൻപതിൽ
തൂങ്ങി ചാകാതിരിക്കാൻ
പാമ്പുകടിച്ചവൾ
മരിക്കാതിരിക്കാൻ
പണം തൂക്കി അവളെ
കൊല്ലാതിരിക്കാൻ
ആ അമ്മ അവളുടെ
കഴുത്ത് ഞെരിച്ചു
കൊന്നു.
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.