Saturday, October 18, 2025

നിനക്കായ് മാത്രം....


എന്നും പുലർകാലേ,

ജലകണം വിതറുന്ന

കാർകൂന്തലിൽ 

തുളസി കതിരുമായ്

നീ എത്തും


നെറ്റിയിൽ പകിട്ടായി 

ചന്ദന കുറിയും

അതിന് മുകളിലൊരു 

ഭസ്മ കുറിയും

ദേവിയെ പോലെ നടന്നടുക്കും


ആ 6.5 മീറ്റർ സാരിയിൽ

നിന്റെ സൗന്ദര്യം പൊതിഞ്ഞിരിക്കുന്നു.

സാരിയുടെ കരയിലെ നിറത്തിനൊത്ത

ബ്ലൗസിൽ നീ തെളിഞ്ഞുനിൽക്കുമ്പോ,

ഞാൻ വേറൊരു ലോകത്താകും.


നിന്റെ ചിരിയിലൊരു 

മന്ത്രം ഒളിപ്പിച്ചിരിക്കുന്നു

ആ കുഞ്ഞിരി പല്ലിന്റെ തിളക്കത്തിൽ

എന്റെ ഓരോ ദിനവും തിളങ്ങും.


നിന്റെ വാക്കുകൾ കേൾക്കാൻ,

ആ മുഖത്തെ ചിരി കാണാൻ,

ഇന്നും എന്നും

ആ വഴിയരികിൽ 

ഞാൻ കാത്തുനിൽക്കും 


നിനക്കായ് മാത്രം

ഇനിയും നിനക്കായ്‌

വീണ്ടും വീണ്ടും നിനക്കായ്.

No comments:

Post a Comment

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.