എന്നും പുലർകാലേ,
ജലകണം വിതറുന്ന
കാർകൂന്തലിൽ
തുളസി കതിരുമായ്
നീ എത്തും
നെറ്റിയിൽ പകിട്ടായി
ചന്ദന കുറിയും
അതിന് മുകളിലൊരു
ഭസ്മ കുറിയും
ദേവിയെ പോലെ നടന്നടുക്കും
ആ 6.5 മീറ്റർ സാരിയിൽ
നിന്റെ സൗന്ദര്യം പൊതിഞ്ഞിരിക്കുന്നു.
സാരിയുടെ കരയിലെ നിറത്തിനൊത്ത
ബ്ലൗസിൽ നീ തെളിഞ്ഞുനിൽക്കുമ്പോ,
ഞാൻ വേറൊരു ലോകത്താകും.
നിന്റെ ചിരിയിലൊരു
മന്ത്രം ഒളിപ്പിച്ചിരിക്കുന്നു
ആ കുഞ്ഞിരി പല്ലിന്റെ തിളക്കത്തിൽ
എന്റെ ഓരോ ദിനവും തിളങ്ങും.
നിന്റെ വാക്കുകൾ കേൾക്കാൻ,
ആ മുഖത്തെ ചിരി കാണാൻ,
ഇന്നും എന്നും
ആ വഴിയരികിൽ
ഞാൻ കാത്തുനിൽക്കും
നിനക്കായ് മാത്രം
ഇനിയും നിനക്കായ്
വീണ്ടും വീണ്ടും നിനക്കായ്.
No comments:
Post a Comment